അത്തോളി സംസ്ഥാന പാതയിൽ 'കുണ്ടും കുഴിയും ':  വിവാദങ്ങൾക്ക്  എം എൽ എ യുടെ  വിശദീകരണം
അത്തോളി സംസ്ഥാന പാതയിൽ 'കുണ്ടും കുഴിയും ': വിവാദങ്ങൾക്ക് എം എൽ എ യുടെ വിശദീകരണം
Atholi News14 Jul5 min

അത്തോളി സംസ്ഥാന പാതയിൽ 'കുണ്ടും കുഴിയും ':  വിവാദങ്ങൾക്ക്  എം എൽ എ യുടെ

വിശദീകരണം



സ്വന്തം ലേഖകൻ

Breaking News 



അത്തോളി :പാവങ്ങാട് - ഉള്ളിയേരി സാസ്ഥാന പാതയിൽ അത്തോളി ഭാഗങ്ങളിൽ രൂപപ്പെട്ട കുണ്ടും കുഴിയുമായി ബന്ധപ്പെട്ട വിവാദത്തിന് സ്ഥലം എം എൽ എ സച്ചിൻ ദേവ് അത്തോളി ന്യൂസിലൂടെ മറുപടി നൽകി.

3 ആഴ്ചയായി ശക്തമായ മഴയെ തുടർന്ന് അത്തോളി സംസ്ഥാന പാതയിൽ പലയിടങ്ങളിലും കുണ്ടും കുഴിയുമായതിനെതുടർന്ന് പ്രതിഷേധം ശക്തമായിരുന്നു. അത്തോളി ഉള്ളിയേരി ബസ് കോർഡിനേഷൻ കമ്മിറ്റിയും പിന്നാലെ യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിനിടയിലാണ് അത്തോളി റോഡിന് 6 ലക്ഷം അനുവദിച്ചതായി പത്ര വാർത്ത വരുന്നത്.

റോഡിന്റെ ശോചനീയാവസ്ഥയും 6 ലക്ഷവും തമ്മിൽ പൊരുത്തപെടാതെ വന്നപ്പോൾ സമൂഹ മാധ്യമത്തിൽ ചർച്ച രൂക്ഷമായി. ഈ സാഹചര്യത്തിലാണ് സച്ചിൻ ദേവ് എം എൽ എ അത്തോളി ന്യൂസുമായി അൽപ്പ സമയം ചിലവഴിച്ചത്.

6 ലക്ഷം അനുവദിച്ചു എന്നത് ശരിയാണ് , പക്ഷെ അത് ഏത് വിധത്തിൽ എന്നത് പരാമർശം ഇല്ലാതെ പോയതാകാം ആശങ്കക്കിടയാക്കിയത് . ജലജീവൻ മിഷൻ പൈപ്പിട ലുമായി ബന്ധപ്പെട്ട് റോഡ് ചിലയിടങ്ങളിൽ പൊളിഞ്ഞിട്ടുണ്ട് , മഴയും ശക്തമായതോടെ അപകടസാധ്യത മുന്നിൽ കണ്ട് സർക്കാർ അടിയന്തര ഘട്ടത്തിൽ അത്യാവശ്യമായി ചിലവഴിക്കാനാണ് 6 ലക്ഷം അനുവദിച്ചത്. പൊട്ടി പൊളിഞ്ഞത് നന്നാക്കൽ , കുഴി അടക്കൽ എന്നിവക്കാണിത് .

ജലജീവൻ പൈപ്പിടൽ കരാർ ഏറ്റെടുത്തവർ റോഡ് വെട്ടി പൊളിച്ചത് പുന:സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ. അതിലുപരി യാണ് താൽക്കാലിക ആശ്വാസ നടപടിയായി ഈ തുക -എം എൽ എ വിശദീകരിച്ചു.

ഉള്ളിയേരി അത്തോളി - പാവങ്ങാട് സംസ്ഥാന പാതയിലെ റോഡ് വികസനത്തിന് 4 കോടി 27 ലക്ഷം രൂപയുടെ ടെൻഡർ അനുമതിയായിട്ടുണ്ട് . യു എൽ സി സി ക്കാണ് കരാർ. മഴ മാറിയാൽ പണി ആരംഭിക്കും. കുത്തിയൊലിക്കുന്ന മഴയിൽ റോഡ് പണി നടക്കില്ലല്ലോ.

നിലവിൽ പാവങ്ങാട് , ഉള്ളിയേരി , കണ്ണൂരിലെ ചൊവ്വ വരെയുള്ള സംസ്ഥാന പാത വികസനത്തിന് കിഫ്ബി ഫണ്ടും അനുവദിച്ചുള്ളതാണ് . സർവേ പൂർത്തിയാക്കി അക്വസിഷൻ നടപടി പുരോഗമിക്കുന്നു. അത്തോളിയിലെ ഇടുങ്ങിയ റോഡിന് ഇരുവശങ്ങളിലെയും സ്ഥല ഉടമകളുമായുള്ള കേസിൽ തീരുമാനം ആവേണ്ടതുണ്ട്. അതിനിടയിൽ അക്വസിഷൻ പൂർത്തിയായ ഇടങ്ങളിൽ വാല്യൂ നിശ്ചയിച്ച് അലൈൻമെൻ്റ് പൂർത്തിയാക്കണം. എം എൽ എ പറഞ്ഞു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec