പാട്ടിന്റെ ഓർമ്മകളിൽ ജോൺസൺ മാസ്റ്റർ :
ആത്മസൗഹൃദങ്ങളിൽ നൈർമ്മല്യം പുലർത്തിയ മനുഷ്യ സ്നേഹിയായിരുന്നു ജോൺസൺ
മാഷെന്ന്
കവി പി കെ ഗോപി
കോഴിക്കോട് : പാട്ടിന്റെ മൗന സരോവരത്തിൽ പൊന്നിൽ കുളിച്ചെത്തിയ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ ഗാനങ്ങളാൽ ടൗൺഹാളിൽ തിങ്ങി നിറഞ്ഞ ആസ്വാദകർക്ക് കണ്ണീർപൂവിന്റെ
ഓർമ്മകൾ സമ്മാനിച്ചു.
രാഗ്തരംഗ് കോഴിക്കോടിന്റെ നേതൃത്വത്തിൽ ജോൺസൺ സ്മൃതി ഗീതം "സ്വർണ്ണമുകിലെ .. "സംഗീത വിരുന്ന് ആസ്വാദകരെ ഹിറ്റ് ഗാനങ്ങളിലൂടെ ഓർമ്മകളിലേക്ക് കൂട്ടി കൊണ്ട് പോയി.
കവിയും ഗാന രചയിതാവുമായ
പി കെ ഗോപി ഉദ്ഘാടനം ചെയ്തു .
ആത്മസൗഹൃദങ്ങളിൽ നൈർമ്മല്യവും സംഗീതജ്ഞാനത്തിൽ
ഔന്നത്യവും പുലർത്തിയ
നിസ്വാർത്ഥ വ്യക്തിത്വമായിരുന്നു ജോൺസൺ മാഷിനെന്നു പി കെ ഗോപി അഭിപ്രായപ്പെട്ടു. കലയെ യഥാർത്ഥ ലാളിത്യത്തോടെ കാണാൻ കഴിഞ്ഞതിനാൽ അതിശയോക്തിയും ആഡംബരവും കലർന്ന ജീവിതം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ലന്നും ഗോപി പറഞ്ഞു.
ജോൺസൺ മാസ്റ്ററൊന്നിച്ച് പാട്ടൊരുക്കിയ അനുഭവങ്ങൾ പി കെ ഗോപി പങ്കുവെച്ചു.
തുടർന്ന് രാഗ്തരംഗ് സംഘാടകർ ചേർന്ന് അദ്ദേഹത്തെ ആദരിച്ചു.
രാഗ്തരംഗ് ചെയർമാൻ
കെ ശരത് കുമാർ
അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരായ ടി പി ഹാഷിർ അലിയെയും സന്നാഫ് പാലക്കണ്ടിയേയും അനുമോദിച്ചു
പി എം നിസാർ അബ്ദുല്ല,
പി വിജയ മോഹൻ ,
എ രാംശങ്കർ എന്നിവർ സംസാരിച്ചു.
ശരത്, റഹീസ്, സുബൈർ , മുഹമ്മദ് അസ്‌ലം,
തീർത്ഥ സുരേഷ് ,ജിഷ ഉമേഷ് , രാഗ സുധ, മുരളീധരൻ,കേദാർ നാഥ്, ദക്ഷ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
സുശാന്തും സംഘവുമായിരുന്നു
ഓർക്കസ്ട്ര .
ബെന്ന ചേന്ദമംഗലൂർ അവതാരകനായി.
ഫോട്ടോ :1-രാഗ് തരംഗ് കോഴിക്കോട് ഒരുക്കിയ ജോൺസൺ സ്മൃതി ഗീതങ്ങൾ 'സ്വർണ്ണ മുകിലേ...' കവിയും ഗാന രചയിതവുമായ പി കെ ഗോപി ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ 2.
..3...4... ആദരവ് ഏറ്റുവാങ്ങുന്നു